ഷിംല : ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര് കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അപകടം ഗ്രാമ പ്രദേശത്ത് നടന്നതിനാല്‍ അപകട വിവരം നാട്ടുകാര്‍ വൈകിയാണ് അറിഞ്ഞത്.
ഷിംലയിലെ വികാസ്നഗറില്‍ നിന്നും ഉത്തരാഖണ്ഡിലെ ടിയുനിലേക്ക് പോയ ബസാണ് ചോപ്പാലിലെ ടോണ്‍സ് നദിയിലേക്ക് മറിഞ്ഞത്. അമ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യമുന നദിയുടെ കൈവഴികളില്‍ ഏറ്റവും വലുതാണ് ടോണ്‍സ് നദി.
ഉത്തരാഖണ്ഡിന്റെ ഭാഗമായ ഗര്‍വാളില്‍ നിന്ന് വന്ന് ഹിമാചല്പ്രദേശിലൂടെയാണ് ടോണ്‍സ് ഒഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: