ന്യൂദല്‍ഹി:ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനും പി കെ ശ്രീമതിക്കും താക്കീത. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. വ്യവസായ വകുപ്പിനു കീഴിലെ വിവിധ തസ്തികകളില്‍ ബന്ധുക്കളെ നിയമിച്ചതില്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതി എംപിക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇരു നേതാക്കളുടെയും വിശദീകരണം തേടിയതിനു ശേഷമാണ് നടപടിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനമെടുത്തിരിക്കുന്നത് എന്നുമായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായിരുന്നത്.
വിഷയത്തില്‍ ജയരാജനും ശ്രീമതിക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അംഗീകരിച്ച പോളിറ്റ് ബ്യൂറോ, ഇക്കാര്യത്തില്‍ ഇരുവരുടെയും വിശദീകരണം കേട്ടതിനുശേഷം നടപടിയെക്കുറിച്ച് ആലോചിക്കാനാണ് തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: