ഡെഹറാഡൂണ്‍: ആദായ നികുതി വകുപ്പില്‍ നിന്നും സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ച നഗരത്തിലെ പ്രസിദ്ധമായ ജ്വല്ലറി ഉടമയെ ഡെറാഡൂണ്‍ ചിഫ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ട് വര്‍ഷത്തെ കഠിന തടവ് ശിക്ഷക്ക് വിധിച്ചു. പഞ്ചാബ് ജ്വല്ലേഴ്സ് ഉടമയായ രാജു വര്‍മയ്ക്ക് എട്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ 2006ല്‍ ഇയാള്‍ 92 ലക്ഷം രൂപ നിക്ഷേപിച്ചത് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ നികുതി അടക്കുവാന്‍ തയ്യാറായിരുന്നില്ല. തെറ്റായ വിവരങ്ങളാണ് ഇയാള്‍ നല്‍കിയിരുന്നത്.
എച്ച്എസ്ബിസി ജനീവ ശാഖയില്‍ ഇയാള്‍ക്ക് അക്കൗണ്ടുള്ളതായി കാണിച്ച് 2012ല്‍ രേഖാമൂലം പരാതി ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. മേല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിനായി ഇയാള്‍ക്ക് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: