കാഞ്ഞാണി: മണലൂര്‍ സാന്‍ജോസ് ബോയ്സ് ഹോമിലെ അന്തേവാസിയായ 17 വയസ്സുകാരന് തൂങ്ങി മരിച്ച സംഭവത്തില്‍ ബോയ്സ് ഹോം നടത്തിപ്പുകാരനായ വൈദികനെ അന്തിക്കാട് പോലീസ് ചോദ്യം ചെയ്തു. കോട്ടയം മെരിലാന്റ് സ്വദേശി തുണ്ടു പാലില്‍ വീട്ടില്‍ മനു കുര്യനെയാണ് എതാനും ദിവസം മുമ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്തേവാസി ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിവായിട്ടില്ല. ഈ സാഹചര്യത്തില്‍ ഫാദറിനെ ചോദ്യം ചെയ്തു വരികയാണ്. ഒരുതവണ ബോയ്സ് ഹോമില്‍ വെച്ചും, രണ്ടു തവണ പോലീസ് സ്റ്റേഷനില്‍ വെച്ചും ചോദ്യം ചെയ്തതായും ആത്മഹത്യ ചെയ്യാന്‍ മനുവിനെ പ്രേരിപ്പിച്ച കാര്യങ്ങള്‍ എന്താണെന്ന് കണ്ടെത്തും വരെ അന്വേഷണം തുടരുമെന്ന് എസ് ഐ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബാംഗമായ കുട്ടിക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് മണലൂരിലെ ബോയ്സ് ഹോമില്‍ താമസിച്ചു പഠിക്കാന്‍ വിട്ടത്.
മരണത്തില്‍ ദുരുഹത ഉണ്ടെന്ന് അന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരണമാണെന്നാണ് സ്ഥീരികരിച്ചിട്ടുള്ളതെന്നും, മറ്റു പരുക്കുകള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ സനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: