തൊടുപുഴ: മൂപ്പില്‍ക്കടവ് പാലത്തിന് സമീപം സര്‍വ്വീസ് ലൈന്‍ റോഡിന് നടുവിലേയ്ക്ക് പൊട്ടിവീണു. കെഎസ്ഇബി അധികൃതരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. ഇന്നലെ രാത്രി 7.40 ഓടെയാണ് സംഭവം. തടിലോറി സര്‍വ്വീസ് ലൈനില്‍ തട്ടിയതാണ് വലുപ്പമേറിയ കേബിള്‍ ലൈന്‍ പൊട്ടിവീഴാന്‍ കാരണമായത്. സമീപത്തെ ഹോട്ടലിലേയ്ക്ക് വലിച്ചിരുന്ന ത്രീ ഫേസ് കേബിളാണ് പൊട്ടി വീണത്.
ഏറെ തിരക്കേറിയ പാതയില്‍ ലൈന്‍ പൊട്ടി വീണതോടെ മുക്കാല്‍ മണിക്കൂറോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. സംഭവമുണ്ടായ ഉടന്‍തന്നെ കെഎസ്ഇബി അധികൃതര്‍ മേഖലയിലേയ്ക്കുള്ള ഫീഡര്‍ ഓഫ് ആക്കിയിരുന്നു. തുടര്‍ന്ന് സബ് എഞ്ചിനീയര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം പോസ്റ്റില്‍ നിന്നുള്ള വൈദ്യുതിബന്ധം വിച്ചേദിച്ച് റോഡിന് നടുവില്‍ കിടന്ന സര്‍വ്വീസ് ലൈന്‍ മാറ്റി.
സംഭവസമയം റോഡില്‍ മറ്റുവാഹനങ്ങളും നിരവധി കാല്നടയാത്രക്കാരുമുണ്ടായിരുന്നെങ്കിലും സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവാകുകയായിരുന്നു. അമിത ലോഡുകയറ്റി ലോറി എത്തിയതാണ് വയര്‍ പൊട്ടാന്‍ കാരണമായത്. പിന്നീട് മേഖയിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. തൊടുപുഴ പോലീസും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: