നെയ്യാറ്റിന്‍കര: ഏര്യാ കമ്മറ്റിക്കുളളില് ഉരുത്തിരിഞ്ഞ വര്‍ഗ്ഗീയ ചേരിതിരിവിനെ തുടര്‍ന്ന് സിപിഎം പാറശ്ശാല ഏര്യാകമ്മറ്റി പൊട്ടിത്തെറിയിലേക്ക്. പാറശ്ശാല , നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ പ്രബല സമുദായമായ നാടാര്‍ വിഭാഗമാണ് പാര്‍ട്ടിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സമുദായ അംഗങ്ങളെ നിരന്തരം പാര്‍ട്ടി കമ്മറ്റികളില്‍ നിന്ന് വെട്ടി നിരത്തുന്നതില്‍ പ്രതിഷേധിച്ച്് സമുദായത്തിലെ നല്ലൊരു ശതമാനം സിപി എം പ്രവര്‍ത്തകര്‍ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു . കുറച്ച് നാളുകളായി പാറശ്ശാല ഏര്യാ കമ്മറ്റിയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് രൂക്ഷമാണ് . ഏര്യാ സെക്രട്ടറി മുതല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി , ബ്രാഞ്ച് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് വരെ നാടാര്‍ സമുദായ അംഗങ്ങളെ ഒഴിവാക്കുന്നു എന്നാണ് പരാതി. ജില്ലയിലെ ഒരു ഉന്നത നേതാവിന്റെ നേതൃത്വത്തിലാണ് സമുദായ അംഗങ്ങളെ വെട്ടിനിരത്തുന്നതെന്ന് ആക്ഷേപം. പാറശ്ശാല ഏര്യാ സെന്‍ട്രല്‍ കമ്മറ്റി പുനക്രമീകരിച്ചപ്പോള്‍ ഇത്തരത്തില്‍ വെട്ടിനിരത്തല്‍ നടത്തി. നാല് പേര് അടങ്ങുന്ന ഏര്യാ സെന്‍ട്രല്‍ പുനസംഘടനയ്ക്ക് ജില്ലയില്‍ നിന്നുളള ഉന്നത നേതാവ് പങ്കെടുത്ത് ഒരേ സമുദായത്തിലെ അംഗങ്ങളെ ഒഴിവാക്കി. നാടാര്‍ സമുദായ അംഗമായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പേര് പുനസംഘടനയില്‍ ഉയര്‍ന്ന് വന്നെങ്കിലും ജില്ലാ നേതാവ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു .
സിപിഎമ്മിലെ ജാതീയമായ അവഗണനയും പീഡനവും സഹിക്കവയ്യാതെ മുന്‍ എംഎല്‍എ ആര്. സെല്‍വരാജ് പാര്‍ട്ടി വിട്ടതിന് പിന്നിലും ഈ ജില്ലാ നേതാവിന്റെ ജാതി രാഷ്ട്രീയമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു . ഇത്തരത്തില്‍ സവര്‍ണ്ണ നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സി പിഎം വിടാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: