മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്. ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പുമായി സിപിഎം രംഗത്ത് എത്തിയത്.
അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് തെമ്മാടിത്തരമാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്. കൈയേറ്റം ഒഴിപ്പിക്കാനായി 100 പോലീസുകാരെ കൊണ്ടുവന്നത് ശരിയല്ല. ഭരണം കൈയേറാമെന്ന് സബ്കളക്ടറും മാധ്യമങ്ങളും കരുതേണ്ടെന്നും ജയചന്ദ്രന് പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി പ്രഹസനാമണെന്ന് എസ്.രാജേന്ദ്രന് എംഎല്‍എ പ്രതികരിച്ചു. ദേവികുളം തഹിസില്‍ദാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സാനിധ്യത്തിലാണ് മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നത്. പാപ്പാത്തിചോലയില്‍ അനധികൃതമായി നിര്‍മ്മിച്ച കുരിശ് രാവിലെ തന്നെ പൊളിച്ച് നീക്കി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പത്തിചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ഒഴിപ്പിക്കലിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ഹാരിസണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള അനധികൃത ഭൂമി പിടിച്ചെടുത്ത് അത് ജനങ്ങള്‍ക്ക് നല്‍കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: