പത്തനാപുരം: പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ പതിമൂന്നുകാരന് പോലീസ് കസ്റ്റഡിയില്‍. മംഗലാപുരത്തെ ബന്ധുവീട്ടില്‍ നിന്നും പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയ പതിമൂന്നുകാരന് രക്ഷകര്‍ത്താവിനൊപ്പം ഇന്നലെ രാവിലെയാണ് പത്തനാപുരം സര്‍ക്കിള്‍ ഓഫീസില്‍ ഹാജരായത്. വിശദമായ ചോദ്യംചെയ്യലിന് ശേഷമായിരിക്കും പോലീസ് കൂടുതല്‍ നടപടിക്കൊരുങ്ങുക. പതിമൂന്നുകാരനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ പോലീസ് രക്ഷകര്‍ത്താവിനൊപ്പം വിട്ടയിച്ചു. ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം ജുവൈനില്‍ ജസ്റ്റിസിന് മുമ്പാകെ ഹാജരാക്കും. ഡിഎന്‍എ പരിശോധന അടക്കമുളളവ ഉടന്‍ നടത്തണമെന്നാണ് പതിമൂന്നുകാരന്റെ ബന്ധുക്കള്‍ പറയുന്നത്.
പത്തനാപുരം സിഐ എസ്.നന്ദകുമാറിനാണ് അന്വേഷണച്ചുമതല. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനഞ്ചുകാരിയും കുഞ്ഞും വീട്ടില്‍ തിരിച്ചെത്തി. മൂന്ന് ദിവസം മുമ്പാണ് സംഭവം. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് പത്തനാപുരം പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: