ന്യൂദല്‍ഹി: പി.എഫ് പലിശ നിരക്ക് 8.65 ശതമാനമായി വര്‍ധിപ്പിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് ഇക്കാര്യം അറിയിച്ചത്. ഇ.പി.എഫിന് കീഴില്‍ വരുന്ന നാല് കോടി ഉപഭോക്താക്കള്‍ക്ക് വര്‍ധനവിന്റെ ഗുണം ലഭിക്കും.
കഴിഞ്ഞ ഡിസംബറില്‍ പലിശ നിരക്ക് 8.65 ശതമാനമാക്കാന്‍ ഇ.പി.എഫ് ഓര്ഗനൈസേഷന് തീരുമാനിച്ചിരുന്നു. പിന്നീട് തീരുമാനത്തിന് അനുമതി ലഭിക്കുന്നതിനായി ധനമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ധനമന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചതോടെയാണ് ഉയര്‍ന്ന പലിശ നിരക്ക് നിലവില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: