മൂന്നാര്‍: അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലാ കളക്ടറെയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.
സൂര്യനെല്ലി പാപ്പാത്തിചോലയില്‍ റവന്യു ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ഒഴിപ്പിക്കല്‍ നടപടിയില്‍ കൂടിയാലോചന വേണമായിരുന്നു. സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: