കോഴിക്കോട്: മീന്‍ പിടിത്ത മേഖലയില്‍ കച്ചവടക്കാരുടെ ചൂഷണം മത്സ്യത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെയും ദുരിതത്തിലാക്കുന്നു. തീരദേശ മേഖലയിലെ ഏതാണ്ടെല്ലാ ഹാര്‍ബറുകളിലും മത്സ്യ ലേലം നടത്തുന്നത് സഹകരണ സംഘങ്ങള്‍ നിശ്ചയിച്ചവര്‍ മുഖേനയാണ്. കച്ചവടക്കാര്‍ നിശ്ചിത തുകക്ക് മീന്‍ ലേലത്തില്‍ വാങ്ങിയതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ തൊഴിലാളികള്‍ക്ക് പണം നല്‍കുന്നുണ്ടെങ്കിലും കച്ചവടക്കാര്‍ കുടിശ്ശിക വരുത്തുന്നതോടെ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാവുന്നു.
ലക്ഷങ്ങളാണ് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് ഇതുവഴി ലഭിക്കാനുള്ളത്. കാസര്‍കോട് മൂന്ന് സഹകരണ സംഘങ്ങള്‍ക്ക് മാത്രം 45 ലക്ഷം രൂപ കുടിശ്ശികയിനത്തില്‍ കിട്ടാനുണ്ട്. 14 ലക്ഷം രൂപ കച്ചവടക്കാരില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് അടുക്കത്ത് വയല്‍ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കെ. സവിത പറഞ്ഞു. തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത് സംഘം നല്‍കിക്കഴിഞ്ഞു. കച്ചവടക്കാരില്‍ നിന്ന് പണം കിട്ടിയതുമില്ല. ഇതുമൂലം സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്, അവര്‍ പറഞ്ഞു. കോട്ടിക്കുളം കസബ, കസബ മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘങ്ങള്‍ക്കും ഇതേ കഥ തന്നെയാണ് പറയാനുള്ളത്.
ഏറ്റവും നല്ല സഹകരണ സംഘത്തിനുള്ള പുരസ്കാരമടക്കം ലഭിച്ച സംഘത്തിന്റെ പ്രവര്‍ത്തനമാണ് അവതാളത്തിലായിരിക്കുന്നത്. അവര്‍ തുടര്‍ന്നു.
പലയിടങ്ങളിലും പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തത് കാരണം പ്രശ്നം നാട്ടുകൂട്ടത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സവിത പറഞ്ഞു.
ഫിഷ് ലാന്റിംഗ് സെന്ററുകളിലെയും ഫിഷിംഗ് ഹാര്‍ബറുകളിലെയും മാര്‍ക്കറ്റുകളിലെയും മത്സ്യ ലേലം നടത്തുന്നത് പെര്‍മിറ്റ് വഴിയാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കച്ചവടക്കാരുടെ ചൂഷണത്തില്‍ നിന്ന് ഈ മേഖലയെ മുക്തമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നതാണ് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെയും തൊഴിലാളികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: