കടുത്തുരുത്തി: അച്ഛനും അമ്മയ്ക്കും കാന്‍സര്‍ രോഗം സഹാ യിക്കാന്‍ കൊച്ചുകുടിലില്‍ പതിനാലുകാരിയായ ഏകമകള്‍ സരിത മാത്രം.
പൂഴിക്കോല്‍ ചിറപ്പുറം തടത്തില്‍വീട്ടില്‍ കുട്ടപ്പന്(60), ഭാര്യ ലിസി(44) എന്നിവരാണ് കാന്‍സര്‍രോഗത്തെ തുടര്‍ന്ന് ദുരിതക്കയ ത്തില്‍ മുങ്ങിത്താഴുന്നത്. 2012 മുതലാണ് ഈ കുടുംബത്തെ രോഗ ങ്ങള് വേട്ടയാടാന്‍ തുടങ്ങിയത്. കൂലിപ്പണിക്കാരനായ കുട്ടപ്പനാണ് ആദ്യം ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചത്. അഞ്ചു വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്. രോഗത്തിന് അല്പം ആശ്വാസം ലഭിക്കുമ്പോള്‍ കുട്ടപ്പന് ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടെ ഭാര്യ ലിസിയ്ക്കും തൈറോയിഡ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചു. ഒരു വര്‍ഷമായി ലിസി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ് ലിസിക്ക് രോഗം ഗുരുതരമായതോടെ കുട്ടപ്പന് കൂലിപ്പണിക്ക് പോകുവാന്‍ സാധിക്കാതായി.
നാട്ടുകാരുടെയും അയല്‍വാസികളുടെയും സഹായത്താലാണ് ചികിത്സയ്ക്കുളള പണം കണ്ടെത്തുന്നത്. മഴക്കാലത്ത് ചോര്‍ ന്നൊലിക്കുന്ന കുടിലില്‍ താമസിക്കുന്ന ഇവരുടെ സ്വപ്നം മഴ നനയാത്ത ഒരു കൊച്ചുവീടാണ്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വീട് അനുവദിച്ചെങ്കിലും ചികിത്സയ്ക്കും ആഹാരത്തിനും പോലും നിവൃത്തി യില്ലാത്ത സാഹചര്യത്തിലാണ് ഈ കുടുംബം. സ്കൂളില്‍ പോകേണ്ട അവസരത്തിലും അച്ഛനേയും അമ്മയെയും സംരക്ഷിക്കേണ്ട ചുമത ലയാണ് സരിതയ്ക്ക്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഇടയ്ക്കിടെ പഠനം മുടങ്ങാറുമുണ്ട്. കടുത്തുരുത്തി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥിയായ സരിതയുടെ എസ്എസ്എല്‍സി ഫലം കാത്തിരിക്കുകയാണ്. രോഗബാധിതരായ മാതാപി താക്കളുടെ ചികിത്സാ ചെലവിനും അടച്ചുറപ്പുളള വീടിനും സുമനസ്സുകളുടെ സഹായം തേടുകയാണ് സരിത.
കുട്ടപ്പന്, അക്കൗണ്ട് നമ്പര്‍ – 33204161826 (ഐ.എഫ്.സി. കോഡ് – 0008595), എസ്.ബി.ഐ-അറുനൂറ്റിമംഗലം ബ്രാഞ്ച്
ഫോണ്‍ – 965636718
പ്രതികരിക്കാൻ ഇവിടെ എഴുതുക: