തിരുവനന്തപുരം: ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എം. മാണി എംഎല്‍എ. 1951-ല്‍ പഞ്ചാബ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഇത് ഭരണഘടനയെ മാനഭംഗം ചെയ്യലാണെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്നും മാണി പറഞ്ഞു. എകെജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ – ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
57 ല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടു. 77 ല്‍ ജനതാസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഒമ്പത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ പിരിച്ചുവിട്ടു. 80 ല്‍ മടങ്ങിയെത്തിയ ഇന്ദിര ഒമ്പത് കോണ്‍ഗ്രസിതര സര്‍ക്കാരുകളെ പിരിച്ചുവിട്ട് പകരംവീട്ടി. ഇങ്ങനെ 100 ഓളം തവണ രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. 356-ാം വകുപ്പ് ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ച വേണമെന്നും ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: