കൊച്ചി: പിന്നാക്ക സമുദായങ്ങളുടെ സംവരണലിസ്റ്റുകളുടെ അപാകത പരിഹരിക്കാനുള്ള നടപടികളെടുത്തുവരികയാണെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് ജസ്്റ്റിസ് പി. ശിവരാജന്. ഒബിസി ലിസ്റ്റുകളിലുള്ള പല വിഭാഗങ്ങളും വിദ്യാഭ്യാസ സംവരണത്തിനായുള്ള എസ്ഇബിസി ലിസ്റ്റില്‍ ഇല്ല. സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസ് പ്രകാരം ഇവയിലെ അപാകത പരിഹരിക്കാനുള്ള നടപടികളെടുക്കുമെന്ന് കമ്മീഷന് പറഞ്ഞു.
എറണാകുളം ഗവ: ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ കുംഭാരന്‍ സമുദായത്തിലെ വിവിധ വിഭാഗങ്ങളെ ഒരു പൊതുനാമത്തിന് കീഴിലാക്കി ഗസറ്റ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കമ്മീഷന്. കുംഭാരന്‍ വിഭാഗത്തിലെ ഉപവിഭാഗങ്ങളുടെ കൂടി അഭിപ്രായം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കമ്മീഷന് പറഞ്ഞു.
നായിഡു വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷയും കമ്മീഷന്റെ മുന്നില്‍ വന്നു. നായിഡു സമുദായത്തെക്കുറിച്ചും അവരുടെ ആചാരങ്ങളെക്കുറിച്ചും പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിര്‍ത്താഡ്സിനോട് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡവലപ്മെന്‍്) കമ്മീഷന് ആവശ്യപ്പെട്ടു. എസ്ഇബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബിരുദാനന്തരകോഴ്സുകളിലേക്കും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ അഡ്മിഷനും ആംഗ്ളോ ഇന്ത്യന്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം നല്‍കുന്നില്ലെന്ന പരാതി മുന്‍ എംപി ചാള്‍സ് ഡയസ് കമ്മീഷനു മുമ്പില്‍ അവതരിപ്പിച്ചു. 22 പരാതികള്‍ റിട്ട. ജസ്റ്റിസ് ജി.ശിവരാജന് ചെയര്‍മാനായുള്ള കമ്മീഷന് പരിഗണിച്ചു. മെമ്പര്‍മാരായ അഡ്വ:വി.എ.ജെറോം, മുളളൂര്‍ക്കര മുഹമ്മദ് അലി സഖാഫി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: