ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകര്‍ക്കുള്ള പലിശ 8.65 ശതമാനമാക്കി ഉയര്‍ത്തും. ഫണ്ട് ഓര്‍ഗനൈസേഷനിലുള്ള നാലുകോടിയോളം ആളുകള്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് ഇക്കാര്യം അറിയിച്ചത്.
പിഎഫ് പലിശ ഉയര്‍ത്തുന്നത് സംബന്ധിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) എന്നീ സംഘടനകള്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതാണ്. അതേസമയം പിഎഫിന്റെ പലിശ നിരക്ക് കുറയ്ക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പലിശ നിരക്ക് 8.65 ശതമാനമാക്കി ഉയര്‍ത്തുന്നത് രാജ്യത്തിന് 158 കോടിയുടെ അധിക ബാധ്യത വരുത്തി വെയ്ക്കുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: