കാട്ടാക്കട: കുടിവെള്ളക്ഷാമം പരിഹരിക്കാനായി നെയ്യാറില്‍ നിന്ന് ജലം നഗരത്തിലെത്തിക്കുന്ന ജോലി കാപ്പുകാടില്‍ പുരോഗമിക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഇന്നലെ രാവിലെയോടെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി മാത്യു ടി. തോമസും വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വെള്ളം പമ്പ് ചെയ്യാനായി ട്രെഡ്ജര്‍ ഇറക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക വിട്ടുമാറിയിട്ടില്ല. ഡ്രഡ്ജര്‍ ഇറക്കിയാലും പ്രതീക്ഷിക്കുന്ന അളവില്‍ ജലം പമ്പ് ചെയ്യാന്‍ സാധിക്കുമോ എന്നതിന് വ്യക്തതയില്ല. മെയ് 22 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി നഗരത്തില്‍ വിതരണം ചെയ്യാനുള്ള ജലം ഇപ്പോള്‍ പേപ്പാറ ഡാമില്‍ ശേഷിക്കുന്നുണ്ട്. ധാരാളം പ്രതിസന്ധികള്‍ പദ്ധതിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം പരിഹരിച്ച് പദ്ധതി നടപ്പിലാക്കാന്‍ അത്യധ്വാനം വേണം. നടപ്പിലായാലും എത്രത്തോളം വിജയമാകുമെന്നത് ആര്‍ക്കും ഉറപ്പ് പറയാനാകാത്ത സാഹചര്യമാണ് നിലവില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: