മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. ജല വിതരണ പദ്ധതികള്‍ പലതും പാളിയതാണ് കാരണം. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി മേഖലകളില്‍ വെഒളളം കിട്ടാറേ ഇല്ല. ജലവിതരണമ സമയത്ത് ചില വീടുകള്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്നതായി ആക്ഷേപമുണ്ട്.
1964ല്‍ സ്ഥാപിച്ച പഴയ ജലവിതരണക്കുഴലുകള്‍ വഴിയാണ് ഭൂരിഭാഗം മേഖലകളിലും ഇന്നും ജലവിതരണം. ആറ് ജലവിതരണ പദ്ധതികളാണ് പശ്ചിമകൊച്ചിയില്‍. പലതും പല ഘട്ടങ്ങളിലും സ്തംഭിച്ചപ്പോഴും പുതിയ പദ്ധതികള്‍ക്ക് കോടികളാണ് ചെലവഴിക്കുന്നതെന്ന് രേഖകള്‍ പറയുന്നു. പ്രതിദിനം ആവശ്യമുള്ളതിന്റെ പകുതിയേ ലഭ്യമാക്കുന്നുള്ളുവെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: