കൂത്താട്ടുകുളം: മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ജല അതോറിറ്റിക്ക് അനാസ്ഥ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടിപ്പാഴാകുന്നുണ്ടെങ്കിലും ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
മാര്‍ക്കറ്റ് റോഡില്‍നിന്ന് സ്വകാര്യ ബസ് സ്റ്റാന്റിലേക്കുള്ള ഇടവഴിയില്‍ മാസങ്ങളായി കുടിവെള്ളം പാഴാകുന്നു.
പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. എംസി റോഡ് വികസനത്തിന്റെ ഭാഗമായി പഴയറോഡ് കോളനിയ്ക്ക് സമീപം കുടിവെള്ള പൈപ്പ് ഇടാതെ ടാറിങ് നടത്താന്‍ തുടങ്ങിയത് ജനരോഷമുയര്ത്തിയിരുന്നു. പിന്നീട് ടാറിംഗ് നിര്‍ത്തിവെയ്പ്പിക്കുകയായിരുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായ ഇടയാര്‍ പ്രദേശത്ത് ജനകീയകൂട്ടായ്മയില്‍ കുടിവെള്ള പദ്ധതി ആരംഭിച്ചു. ഇവിടെ നിന്ന് പമ്പ് ചെയ്തെടുക്കുന്ന വെള്ളം കുറുക്കന്‍കുന്ന്, വേളൂര്‍ക്കര എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ജലസംഭരണിയില്‍ എത്തിക്കും.
തുടര്‍ന്ന് 150 കുടുംബങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: