തൃപ്പൂണിത്തുറ: പ്രദേശത്തെ മിക്ക കിണറുകളും വറ്റിത്തുടങ്ങി. രാമമംഗലം പുഴയാണ് തൃപ്പൂണിത്തുറ മേഖലയുടെ ഒരു പ്രധാന ജലസ്രോതസ്സ്. കരിങ്ങാച്ചിറ പവര്‍ഹൗസില്‍ നിന്നാണ് പമ്പിങ്. അവിടെ ആവശ്യത്തിന് വെള്ളമെത്തുന്നില്ല. ഇവിടെ വേണ്ടത് തടയിണയാണ്.
ഇതിന് തീരുമാനം എടുക്കേണ്ടത് വാട്ടര്‍ റിസോര്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് എന്നാണ് വാട്ടര്‍ അതോറിട്ടിയുടെ വാദം.
നിലവില്‍ തൃപ്പൂണിത്തുറ, എരൂര്‍ ഭാഗങ്ങളെ അപേക്ഷിച്ച് കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് തിരുവാങ്കുളം ഇരുമ്പനം, ഉദയംപേരൂര്‍, തെക്കുംഭാഗം പ്രദേശങ്ങളെയാണ്.
ഉദയംപേരൂര്‍, പൂത്തോട്ട പ്രദേശങ്ങളില്‍ കുളിക്കാന്‍ പോലും വെള്ളമില്ല. ചുറ്റും കായലുണ്ടെങ്കിലും ശുദ്ധജലമില്ല.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാട്ടര്‍ അതോറിട്ടിക്കായി ചെലവഴിക്കുന്നത് മാസം ഏകദേശം രണ്ട് ലക്ഷത്തോളം രൂപയാണ്. വെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോഴും നിസ്സംഗ ഭാവമാണ് വാട്ടര്‍ അതോറിട്ടിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: