കൊച്ചി: കൊച്ചി നഗരം ഉള്‍പ്പെടെ ജില്ലയുടെ വിവിധഭാഗങ്ങളിലെ ഗതാഗതക്ക് പരിഹാരിക്കുന്നതിന് പത്തിന കര്‍മപരിപാടി തയാറാക്കാന്‍ ജില്ലാഭരണകൂടം. ജില്ലയുടെ ചുമതലയുള്ള ഐടി സെക്രട്ടറി എം. ശിവശങ്കര്‍ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊച്ചിയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടുന്നത്. പൊതുഗതാഗതം ശക്തിപ്പെടുത്തിയാല്‍ മാത്രം തീരുന്ന പ്രശ്നമല്ലിതെന്ന് എം. ശിവശങ്കര്‍ പറഞ്ഞു. നഗരത്തില്‍ നിലവിലുള്ള മുപ്പതോ അമ്പതോ പോയിന്റുകള്‍ കണ്ടെത്തി അവിടെ എന്തുകൊണ്ട് ഗതാഗക്കുരുക്ക് ഉണ്ടാകുന്നു എന്നു വിലയിരുത്തി പരിഹാരം കണ്ടെത്താനാണ് നിര്‍ദ്ദേശം. ഓട്ടോ, ടാക്സി പാര്‍ക്കിംഗ്, റോഡരികിലെ അനധികൃത കച്ചവടം തുടങ്ങിയവയ്ക്ക് ലളിതമായി പരിഹരം കണ്ടെത്തണം.
കപ്പലില്‍ കൊണ്ടുവരുന്ന പുതിയ കാറുകള്‍ കടകളിലേക്ക് റോഡുമാര്‍ഗം കൊണ്ടുപോകുന്നതിനുള്ള സാധ്യത പരിശോധിക്കണം. ഈ കാറുകള്‍ ഇപ്പോള്‍ വലിയ കണ്ടെയ്നുകളില്‍ കൊണ്ടുപോകുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി ആര്‍ടിഒ പി.എച്ച്. സാദിക്കലി അറിയിച്ചു.
അപകടകരമായ വ്യവസായ വസ്തുക്കള്‍ ജലമാര്‍ഗം കൊണ്ടുപോകുന്നതിനുള്ള സാധ്യതയും പരിശോധിക്കണം. കാല്‍നടക്കാര്‍ക്കായി പ്രത്യേകം നടപ്പാത മാറ്റിവയ്ക്കുന്ന തരത്തിലായിരിക്കണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് സെക്രട്ടറി നിര്‍ദേശിച്ചു.
നഗസൂത്രണ വിഭാഗവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പദ്ധതി തയാറാക്കും. കാറുകള്‍ക്ക് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സൗകര്യത്തിനുള്ള സാധ്യത തേടണം. മൂന്നുമാസത്തിനുള്ളില്‍ പ്രധാന അഞ്ച് കാര്യങ്ങള്‍ കണ്ടെത്തി പദ്ധതി തയാറാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് എം. ശിവശങ്കര്‍ നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുളള, സബ്കളക്ടര്‍ ഡോ. അദില, ഡിസിപി യതീഷ് ചന്ദ്ര, ഐടിപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹൃഷികേശ് നായര്‍ എന്നിവരും സെക്രട്ടറിയോടൊപ്പം പങ്കെടുത്തു. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: