ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരോധമുണ്ടെന്നു മണി ആശാന്റെ വെറും തോന്നലാണ്. എല്ലാ പത്രങ്ങളിലും മണി ആശാന് പറയുന്നത് വരുന്നത് സ്നേഹംകൊണ്ടല്ലെന്ന് എങ്ങനെ പറയാനാകും. പിന്നെ ചില എഡിറ്റിങ്ങുകളുമൊക്കെ കണ്ടെന്നുവരും. ആശാന് പറയുന്നത് അതേപടി കൊടുത്താല്‍പിന്നെ പത്രം വായിക്കാന്‍ ആളുണ്ടാവില്ലല്ലോ. മൈക്കു കണ്ടാല്‍ ആശാന് സ്വയം മറന്ന് എന്തും വിളിച്ചുകൂവുംപോലെ പത്രത്തില്‍ അച്ചടിക്കാന്‍ പറ്റില്ലല്ലോ. അതിനാണ് എഡിറ്റര്‍, എഡിറ്റിംങ് എന്നൊക്കെ പറയുന്നത്.
ആശാന് അങ്ങനെയൊക്കെ പറയൂ എന്ന് മാലോകര്‍ക്കു മുഴുവനുമറിയാം. പഠിച്ചതല്ലേ പാടാന്‍ കഴിയൂ. ചൊട്ടമുതല്‍ ചുടലവരെ എന്നല്ലേ വയ്പ്. ആശാന്റെ പാര്‍ട്ടി ഗുണം തന്നെയാണ് വാക്കിനും എന്നുമറിയാം. അല്ലാതെ വേറെ ഏതെങ്കിലും പാര്‍ട്ടിക്കാരെപ്പോലെ ആശാന് പറയാനാവുമോ. എന്നാലും വീട്ടിലും പാര്‍ട്ടിയോഗങ്ങളിലും പറയുംപോലെ പൊതുജനത്തോടു പറയുന്നതു ശരിയാണോ. അതിനു ചില അടക്കവും ഒതുക്കവുമൊക്കവേണം. വല്ലപ്പോഴെങ്കിലും അങ്ങ് മന്ത്രിയാണെന്ന് ഓര്‍ത്തുകൂടേ. കൂടെ നടക്കാന്‍ പത്തുപേരുണ്ടായിട്ടു കാര്യമില്ല. അങ്ങു മറന്നാലും അങ്ങേയ്ക്ക് ഇക്കാര്യം അവര്‍ക്കെങ്കിലും ഓര്മിപ്പിക്കാല്ലോ. ശരിക്കും വിരോധികള്‍ കപ്പലില്‍ തന്നെയാണാശാനേ.
മാപ്പു പറയില്ല ,രാജിവെക്കില്ല എന്നൊക്കെ അങ്ങേയ്ക്കു പറയാം. നാട്ടുകാരെ കൊള്ളരുതായ്മ പറയുന്നത് തെറ്റാണെന്ന ബോധം അങ്ങേയ്ക്കുമില്ല പാര്‍ട്ടിക്കുമില്ല. എംഎല്‍എ പദവിയും മന്ത്രി പദവിയും പിണറായി വിജയന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നു തന്ന എന്തോ ഒരു സാധനമാണെന്നാ ഇപ്പഴും അങ്ങയുടെ ധാരണ. അങ്ങ് കൊടി പിടിച്ചും ഇന്‍ക്വിലാബ് വിളിച്ചും നടന്ന കാലമല്ല. ലോകം മാറി. ഇന്ത്യ മാറി. കേരളവും ഇടുക്കിയും മാറി. ആശാനും പാര്‍ട്ടിയും മാത്രം മാറിയില്ല. അതുകൊണ്ടല്ലേ മന്ത്രിയായിട്ടും മന്ത്രിയാണെന്ന് അങ്ങറിയാത്തത്. ഇനി മാറിയിട്ടും അതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഇല്ല. സിപിഎം കാഴ്ചബംഗ്ളാവില്‍ സൂക്ഷിക്കേണ്ട പാര്‍ട്ടിയാണെന്ന് അങ്ങയോടു ആരെങ്കിലും പറഞ്ഞാല്‍ ഇനി അതിനാവും തെറി. അങ്ങയുടെ ധാരണ ലോകത്തു മുഴുവന്‍ ചുവപ്പു കൊടിയുണ്ടല്ലോ എന്നായിരിക്കും. ചുവപ്പുമുഴുവന്‍ സിപിഎമ്മിന്റെ കൊടിയല്ലെന്ന് ഈ ആശാനെ ആരാണാവോ ഒന്നു പറഞ്ഞു മനസിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: