തുളസീദാസ് രാമചരിതമാനസം കൂടാതെ വിനയ പത്രിക, കവിതാവലി, ഗീതാവലി, ഹനുമാന് ചാലിസ, ദോഹാവലി, കൃഷ്ണ ഗീതാവലി, തുടങ്ങിയവ രചിച്ചിട്ടുണ്ടെങ്കിലും രാമചരിതമാനസമാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി കണക്കാക്കപ്പെടുന്നത്. ഈ കൃതി മറ്റനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഗൃഹങ്ങളില്‍ എഴുത്തച്ഛന്റെ രാമായണം എങ്ങനെയോ അതുപോലെ പ്രാധാന്യമുള്ളതാണ് വടക്കേ ഇന്ത്യയില്‍ തുളസീദാസിന്റെ ഹിന്ദിയിലുള്ള രാമായണം.
ജുഗുതി ബോധി പുനി പോഹി അഹി
രാമചരിതബര് താഗ്
പഹിരഹി സജ്ജന്‍ ബിമല്‍ ഉര് സോദാ
അതി അനുരാഗ്
പ്രസ്തുത വരികളില്‍ കവി തുളസീദാസ് പറയുന്നത്, ശ്രീരാമന്റെ അനുഗ്രഹത്തിനു വേണ്ടി ഭക്തിയാകുന്ന ചരടില്‍ കഴിവുകള്‍ നിറച്ച മുത്തു മാലയായി കൊരുത്ത് ഭക്തി പുരസരം നിഷ്കളങ്കരായ മനുഷ്യര്‍ കഴുത്തിലണിയുമ്പോള്‍ അതിന്റെ ഗുണം വളരെ ഫലവത്തായതാകുന്നു.
അതായത് ഭക്തി ഒരിക്കലും വെറും പുറംമോടിയാവരുത്. യഥാര്‍ത്ഥ ഭക്തിയുള്ളവരും ശുദ്ധഹൃദയരും മാല ധരിച്ചാലേ അതിന്റെ ഗുണം ലഭിക്കൂ. ഭക്തിമാന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ എത്ര തന്നെ ശ്രമിച്ചാലും അതിന്റെ ഫലം ഒരിക്കലും ഗുണമുള്ളതായിരിക്കുകയില്ല. യഥാര്‍ത്ഥ ഭക്തി മനസ്സില്‍ രൂപപ്പെടേണ്ടതാണ്.
സപനേ ഹു സചേഹു മോഹിപര്
ജോം ഹര് ഗൗരി പസാവു
തൗഫുര്ഹോവു കഹേവും സബ്
ഭാഷാഭനിതിപ്രഭാവു
തുളസീദാസ് പറയുന്നു, എന്റെ സ്വപ്നത്തിലാണെങ്കിലും ഭഗവാന് ശ്രീ പരമേശ്വരനും പാര്‍വ്വതീദേവിയും എനിക്ക് ഒരു അവസരം തരികയാണെങ്കില്‍ ഞാന്‍ എഴുതുന്ന ഈരടികളിലെ സന്ദേശങ്ങള്‍ സത്യമുള്ളതായിരിക്കട്ടെ. നല്ലതുമാത്രം ചിന്തിച്ച് നല്ല സന്ദേശങ്ങള്‍ മാത്രം എല്ലാവരിലും എത്തിച്ച തുളസീദാസിന്റെ മനസ്സിലെ നന്മ ഇതില്‍ നിന്നും മനസ്സിലാക്കാം. തന്റെ വരികളിലെ വസ്തുതകള്‍ സ്വപ്നത്തിലെങ്കിലും സത്യമാകട്ടെ എന്ന് ചിന്തിക്കുന്ന വേറെ കവി ഉണ്ടാകുമോ? ഭക്തിയും വിശ്വാസവും ഒരുപോലെ കാത്തു സൂക്ഷിച്ച കവിയാണ് തുളസീദാസ് എന്നതിന് ഈ ഈരടികളിലെ ഉദാഹരണം ധാരാളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: