കോഴിക്കോട്: നഗരങ്ങളില്‍ ശബ്ദ മലിനീകരണം അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പും ഐ.എം.എയും ചേര്‍ന്ന് ഏപ്രില്‍ 26ന് ഹോണ്‍രഹിത ദിനമായി ആചരിക്കും. അധിക ശബ്ദം മൂലം മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നേരിടേണ്ടി വരുന്ന പലതരം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്.
ഇന്ന് രാവിലെ 7.30ന് എല്‍ഐസി കോര്‍ണറില്‍ നിന്ന് സൈക്കള് ജാഥ ആരംഭിച്ച് ബീച്ചില്‍ അവസാനിക്കും. വൈകിട്ട് ആറു മണിക്ക് നടക്കുന്ന ബോധവല്‍ക്കരണ യോഗം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.
ശബ്ദ മലിനീകമണത്തിന്റെ ദോഷങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനായി കേരള സ്റ്റേറ്റ് ഇ.എന്‍.ടി. അസോസിയേഷന്റെയും ഐ.എം.എയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സേഫ് സൗണ്ട് എന്ന പേരിലാണ് ബോധവല്‍ക്കരണം.
വാഹനങ്ങളില്‍ അനാവശ്യമായി ഹോണ്‍ ഉപയോഗിക്കുന്നതും, പൊതു ഇടങ്ങളില്‍ നിയമ വിരുദ്ധമായ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതും വ്യവസായശാലകളിലെ അനിയന്ത്രിതമായ ശബ്ദമലിനീകരണവും കര്‍ശനമായി നിരോധിക്കും. കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: