മൂന്നാര്‍: മന്ത്രി എം. എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമ നടത്തുന്ന സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു. നേതാവ് ഗോമതി ഇന്നലെ മുതല്‍ നിരാഹാര സമരത്തിലാണ്. ഇന്ന് മുതല്‍ രാജേശ്വരിയും നിരാഹാരമിരിക്കും. സമരത്തില്‍ തോട്ടം തൊഴിലാളികള്‍ കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രദേശിക നേതാക്കള്‍ ഇന്നലെ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര് നീലകണ്ഠനും നിരാഹാര സമരത്തില്‍ ചേര്‍ന്നു. മാധ്യമ പ്രവര്‍ത്തകരുടെ വാന്‍ പാര്‍ക്ക് ചെയ്തത് സിഐറ്റിയു തൊഴിലാളികള്‍ ഇടപെട്ട് നീക്കാന്‍ ശ്രമിച്ചത്് നേരിയ സംഘര്‍ഷത്തിനിടയാക്കി. മൂന്നാര്‍ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
മൂന്നാറില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ പോലീസ് അതിക്രമത്തിനിടെ പരിക്കേറ്റ രാജേശ്വരിയുടെ മൊഴിയെടുക്കണമെന്ന് വനിത കമ്മീഷന് മൂന്നാര്‍ എസ്ഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൊഴിയെടുത്തിട്ടില്ല. ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നാറിലെത്തും. കയ്യേറ്റ പ്രദേശങ്ങളും ഉമ്മന്‍ചാണ്ടി സന്ദര്‍ശിക്കും. മൂന്നാറില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: