കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയ്ക്കെതിരെ പോലീസില്‍ അമര്‍ഷം. ശ്രീവാസ്തവയ്ക്ക് ചീഫ് സെക്രട്ടറിക്ക് സമാനമായ പദവി നല്‍കിയതാണ് പ്രതിഷേധ കാരണം.
മുഖ്യമന്ത്രിക്ക് ഉപദേശം നല്കാന് നിയമിച്ച ശ്രീവാസ്തവ പോലീസിന്റെ ദൈനംദിന പ്രവൃത്തികളില്‍ ഇടപെടുന്നതാണ് അസ്വസ്ഥതയുണ്ടാക്കിയത്. ഡിജിപിയ്ക്കും മുകളിലുള്ള ഉദ്യോഗസ്ഥന് എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ പദവി നല്‍കിയതിനാല്‍ത്തന്നെ ഡിജിപി ശ്രീവാസ്തവയുടെ കീഴിലാണ്. പോലീസ് ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു വരുത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നതും എതിര്‍പ്പിന് കാരണമായി.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഭിന്നത പ്രകടമായി. യോഗത്തില്‍ എഡിജിപി രാജേഷ് ദിവാനും ഡിജിപി ലോക്നാഥ് ബെഹ്റയും സേനയിലെ അംഗബലവുമായി ബന്ധപ്പെട്ടാണ് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത്. ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാനുളള വേദിയല്ല യോഗമെന്ന ബെഹ്റയുടെ അഭിപ്രായമാണ് തര്‍ക്കത്തിനു വഴിവെച്ചത്. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായാല്‍ വിജിലന്‍സിന്റെ ചുമതലയിലേക്ക് മാത്രമായി ബെഹ്റ ഒതുങ്ങും.
സെന്‍ കുമാറിന്റെ കാലാവധിപൂര്‍ത്തിയാകുമ്പോള്‍ രാജേഷ് ദിവാനെ പോലീസ് മേധാവിയായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയാണ് കഴിഞ്ഞ ദിവസം ത്തെ വാക്കുതര്‍ക്കത്തിനു പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: