ലണ്ടന്‍: യഹോവ സാക്ഷികളെ തീവ്രവാദ സംഘടനകളുടെ പട്ടിയില്‍ ഉള്‍പ്പെടുത്തി റഷ്യ നിരോധിച്ചു. റഷ്യയുടെ ഈ നീക്കത്തിനെതിരെ ബ്രിട്ടന് രംഗത്ത്. റഷ്യയുടെ നീക്കം മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ബ്രിട്ടന്റെ വിദേശ കാര്യ സഹമന്ത്രി ബരോനെസ് അനലെ പ്രസ്താവിച്ചു. ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബരോനെസ് പറഞ്ഞു.
രണ്ടാഴ്ചമുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ണായകമായ വിധിയുടെ ചുവടുപിടിച്ചാണ് യഹോവ സാക്ഷികളെ റഷ്യയില്‍ നിരോധിച്ചത്. ഒരു ലക്ഷത്തി എഴുപത്തയ്യായിരം യഹോവ സാക്ഷികളുണ്ട് റഷ്യയില്‍. ആയുധങ്ങള്‍ സംഭരിക്കുക, സംഘര്‍ഷമുണ്ടാക്കാനായി സംഘം ചേരുക തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കുമേല്‍ സുപ്രീംകോടതി ചുമത്തിയിരുന്നു.
എന്നാല്‍ യഹോവ സാക്ഷികളെ തീവ്രവാദികളായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ബ്രിട്ടന്റേത്. മത സ്വാതന്ത്ര്യം സംബന്ധിച്ചുള്ള അന്താരാഷ്ട്ര മര്യാദകള്‍ റഷ്യ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബരോനെസ് പറഞ്ഞു.
നീതിന്യായ മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് റഷ്യന്‍ സുപ്രീംകോടതി യഹോവ സാക്ഷികളെ നിരോധിക്കാന്‍ അനുമതി നല്‍കിയത്. മത സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ 1991ല്‍ അംഗീകാരം നേടിയ യഹോവ സാക്ഷികള്‍ പിന്നീട് തീവ്രവാദ സ്വഭാവത്തിലേക്കു മാറി എന്നാണ് മന്ത്രാലയം കോടതിയെ ബോധിപ്പിച്ചത്. ഐഎസ്സിനേയും നാസികളേയും പരിഗണിക്കുന്ന തരത്തില്‍ മാത്രമേ യഹോവസാക്ഷികളേയും കാണാന്‍ കഴിയൂ എന്നും മന്ത്രാലയം കോടതിയില്‍ പറഞ്ഞിരുന്നു.
സെന്റ് പീറ്റേഴ്സ്ബെര്‍ഗിലെ ആസ്ഥാനം അടച്ചുപൂട്ടാനും റഷ്യയിലാകെ പ്രവര്‍ത്തിക്കുന്ന 395 ഘടകങ്ങളെ നിരോധിക്കാനുമാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: