തിരുവനന്തപുരം: വിജിലന്‍സിന്റെ വികേന്ദ്രിത അന്വേഷണാധികാരം എടുത്ത് കളഞ്ഞ സര്‍ക്കാരിന്റെ ഉത്തരവ് ഫാസിസ്റ്റ് മാനോഭാവത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ അന്വേഷിച്ച് പ്രഥമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും മുന്‍പ് ഡയറക്ടര്‍ അറിഞ്ഞിരിക്കണം. പരാതികള്‍ യൂണിറ്റ് തലത്തില്‍ അന്വേഷിച്ച് നടപടിയിലേക്ക് നീങ്ങാന്‍ കീഴ്ഘടകങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചത് വലിയവിവാദമായിരുന്നു. ഏറ്റവും ഒടുവിലത്തെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏത് കേസിലും പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി വിജലന്‍സ് കേസ് കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുവാദം ഇല്ലാതാവുകയാണ്. ലളിതകുമാരിയും യൂപി സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതിവിധിയുടെ ലംഘനമാണിത്.
വിജിലന്‍സിന് പ്രത്യേകാധികാരമില്ലെന്നും പോലീസിന്റെ ഒരു വിഭാഗമാണിതെന്നും ഉത്തരവില്‍ പറയുന്നു. വിജിലന്‍സ് പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തില്‍ 15 കാര്യങ്ങളാണ് നിരത്തിയിട്ടുള്ളത്. കേസെടുക്കും മുന്‍പ് ഡയറക്ടര്‍ പരിശോധിക്കണം. എല്ലാ പരാതികളും പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി വിജലന്‍സ് ആസ്ഥാനത്തെത്തിക്കണം.
വിജിലന്‍സിന്റെ അതാത് യൂണിറ്റുകളില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് എസ്.പി. മാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യാമായിരുന്നു.
പുതിയ ഉത്തരവിലൂടെ അതില്ലാതായി. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്സെടുക്കുമ്പോള്‍ ആരോപണവിധേയന്റെ മേധാവിയുടെ അഭിപ്രായം തേടണം. 10 എസ്പിമാരും 34 ഡിവൈഎസ്പിമാരും കൈകാര്യം ചെയ്തിരുന്ന ജോലികളെല്ലാം ഇനി വിജിലന്‍സ് ഡയറ്കടര്‍ നേരിട്ട് ചെയ്യും. വികേന്ദ്രീകൃത അഴിമതി നിര്‍മ്മാര്‍ജ്ജന സമ്പ്രദായം എന്ന വിജിലന്‍സ് സങ്കല്പം പുതിയ ഉത്തരവിലൂടെ ഇല്ലാതായി. ഡയറക്ടര്‍ സര്‍വ്വാധികാരിയായി. വിജിലന്‍സ് ഡയറക്ടറെ കൂട്ടിലെ തത്തയാക്കി ഇഷ്ടക്കാരെ രക്ഷിക്കാനുള്ള അടവാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതി വിരുദ്ധവിലാപം വെറും വീണ് വാക്കാണെന്നാണ് ഇടത് സര്‍ക്കാര്‍ തെളിയിച്ചതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
കുമ്മനവും തമിഴ്ശൈയും ഇന്ന് മൂന്നാറില്‍
തിരുവനന്തപുരം: മൂന്നാറില്‍ പെമ്പിള ഒരുമൈയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തമിഴ് നാട് സംസ്ഥാന പ്രസിഡന്റ് ഡോ. തമിഴ്ശൈ സുന്ദരരാജനും ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. 11 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഇരുവരും പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: