മാള: മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരില്ലാത്തതു കാരണം രോഗികള്‍ ബുദ്ധിമുട്ടുന്നു. ഒരേ സമയം രണ്ട് ഫാര്‍മസിസ്റ്റുകളും അവധിയില്‍ പോയതാണ് രോഗികളെ വലച്ചത്.
ഒപിയില്‍ നിത്യേന എഴൂന്നൂറോളം രോഗികളെത്തുന്ന ആശുപത്രിയില്‍ അധികൃതരുടെ കഠിന പരിശ്രമത്താലാണ് ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേക്ക് കഴിഞ്ഞ ദിവസം ഒരാള്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അവധിയെടുത്ത് പോവുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയും അസുഖം മൂലം അവധിയെടുത്തതോടെ ഡോക്ടറെ കണ്ട് മടങ്ങുന്നവര്‍ മരുന്ന് ലഭിക്കുന്നിടത്ത് മണിക്കൂറുകള്‍ വരി നില്‍ക്കേണ്ട ഗതികേടിലായി.
ആശുപത്രിയിലെ നഴ്സുമാര്‍ തന്നെയാണ് പിന്നീട് മരുന്നെടുക്കുന്നതിന് നിന്നിരുന്നത്. ഫാര്‍മസിയില്‍ ഇരിക്കുന്നതിന് മറ്റ് ജീവക്കാര്‍ നിര്‍ബന്ധിതരായതോടെ മറ്റ് പ്രവര്‍ത്തനങ്ങളും താറുമാറായി.
മാസങ്ങളോളമായുള്ള ഫാര്‍മസിസ്റ്റിന്റെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ജോലിയില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കകം ഫാര്‍മസിസ്റ്റ് അവധിയില്‍ പ്രവേശിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഫാര്‍മസിസ്റ്റിന് അവധി നല്കിയ അധികൃതരുടെ നടപടിയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആശുപത്രിയോടുള്ള അവഗണന മാറ്റണമെന്നും ജീവനക്കാരെ നിയമിക്കണമെന്നും മാള പ്രതികരണ വേദി പ്രസിഡണ്ട് സലാം ചൊവ്വര ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: