മുട്ടം: മാസങ്ങളായി മാഞ്ഞ് കിടക്കുന്ന മുട്ടം ടൗണിലെ സീബ്രാലൈന്‍ ഇതുവരെ തെളിച്ച് വരച്ചില്ല.
ഇടുങ്ങിയ ടൗണില്‍ റോഡ് മുറിച്ച് കടക്കാനാകാതെ ടൗണിലെത്തുന്നവര്‍ ബുദ്ധിമുട്ടുന്നു. ടൗണില്‍ ഒരിടത്തും നിലവില്‍ സീബ്രാലൈനില്ല. കുട്ടികളും മുതിര്‍ന്നവരും റോഡ് മുറിച്ച് കടക്കുവാന്‍ നന്നേ വിഷമിക്കുകയാണ്.നൂറു കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ടൗണിലാണ് കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ സീബ്രാലൈന്‍ വരയ്ക്കാതെ ഇട്ടരിക്കുന്നത്.
സീബ്രാലൈന്‍ വരയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ഇതുവരെ തെളിച്ച് വരച്ചിട്ടില്ല. ഹയര്‍ സെക്കന്ററി സ്കൂളും സ്വകാര്യ സിബിഎസ്ഇ സ്കൂളും പ്രവര്‍ത്തിക്കുന്ന പ്രധാന ടൗണിലാണ് അപകട സാധ്യത ഉയര്‍ത്തി സീബ്രാലൈന്‍ മാഞ്ഞ് കിടക്കുന്നത്. മൂലമറ്റം, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ അതിവേഗതയിലാണ് മുട്ടം ടൗണിലേക്ക് എത്തുന്നത്. സീബ്രാലൈന്‍ ഇല്ലാത്തതിനാല്‍ വഴിയാത്രക്കാരെ ഗൗനിക്കാതെയാണ് വാഹനങ്ങള്‍ പായുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: