തൃശൂര്‍ :അടാട്ട് കാര്‍ഷിക സഹകരണബാങ്ക് സാമ്പത്തികക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. സഹകരണവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബാങ്കില്‍ ക്രമക്കേട് നടന്നെന്ന സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുന്‍ സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ മരുമകനും ഭരണ സമിതിയുടെ പ്രസിഡന്റുമായിരുന്ന രാജേന്ദ്രനെതിരേയും അനില്‍ അക്കര എംഎല്എക്കെതിരേയുമാണ് അന്വേഷണം. ബാങ്ക് ഭരണസമിതി സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: