തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെയും കോളേജുകളിലെയും ക്ലാസ് മുറികളില്‍ വരുന്ന അദ്ധ്യയന വര്‍ഷം ഫാന്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് സംസ്ഥാന മനുഷ്യവകാശ കമ്മീഷന് ചീഫ് സെക്രട്ടറിയില്‍ നിന്നു വിശദീകരണം തേടി.
വിദ്യാഭ്യാസ – ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കടുത്ത വേനലില്‍ ക്ലാസ് മുറികളിലിരുന്ന് ഉരുകിയൊലിക്കുന്ന കുട്ടികള്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുന്നുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ആക്ടിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നോട്ടീസയച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും എസ്എറ്റി ആശുപത്രിയിലെയും വാര്‍ഡുകളിലുള്ള ഫാനുകള്‍ പ്രവര്‍ത്തിക്കാത്തതിനെതിരെയും കമ്മീഷന് കേസെടുത്തു.
ആരോഗ്യ വകുപ്പ് സെക്രട്ടറിയും മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രി വാര്‍ഡില്‍ ഫാനില്ലാതെ ദുരിതം അനുഭവിച്ചിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: