എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശനകവാടമായ എരുമേലിയില്‍ നാടിനും, ജനപ്രതിനിധികള്‍ക്കും, ആരോഗ്യവകുപ്പിനും അപമാനമായി ഒരു സര്‍ക്കാര്‍ ആശുപത്രി. എരുമേലിയിലെ സാമൂഹികാരോഗ്യകേന്ദ്രം അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഡോക്ടര്‍മാരും ജീവനക്കാരും ആധുനിക കെട്ടിടങ്ങളും ഐസി യൂണിറ്റും മിനി ഓപ്പറേഷന് തിയറ്ററും ആംബുലന്‍സും എല്ലാം ഉണ്ട്. എന്നാല്‍ ഈ സേവനങ്ങള്‍ നടത്താതെ വെറും ഒപി പരിശോധന മാത്രം നടത്തി വൈകുന്നേരം ആശുപത്രി അടച്ചിടുകയാണ്. നാടു വിറപ്പിക്കുന്ന എംഎല്‍യെന്ന് അണികള്‍ പറയുന്ന പി.സി ജോര്‍ജിന്റെ നിയോജകമണ്ഡലത്തിലാണ് ഈ സ്ഥിതിയെന്നത് ആക്ഷേപത്തിന് ഗൗരവം വര്‍ധിപ്പിക്കുകയാണ്.കിടത്തി ചികിത്സിക്കാന്‍ മൂന്ന് നില കെട്ടിടം ഉണ്ടെങ്കിലും ഒരു രോഗിയെപോലും കിടത്താറില്ല. ഇതിനെല്ലാം കാരണമായി അധികൃതര്‍ പറയുന്നത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 24 മണിക്കൂര്‍ സേവനവും കിടത്തിചികിത്സയും നിര്‍ബന്ധമാക്കിയിട്ടില്ലെന്നാണ്.
എട്ട് ഡോക്ടര്‍മാരും അറുപതോളം ജീവനക്കാരും ഉള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സൗകര്യങ്ങള്‍ ഉള്ളപ്പോഴാണ് സാങ്കേതിക കാരണങ്ങള്‍ നിരത്തി ആശുപത്രി അടച്ചിടുന്നത്. എന്നാല്‍ ഈ അടച്ചുപൂട്ടല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടിയാണെന്ന ആരോപണവും ശക്തമായി കഴിഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എരുമേലി ആശുപത്രിയുടെ വികസനത്തിനായി കോടികള്‍ ചിലവഴിക്കുമ്പോഴും ഒ.പി ചികില്‍സയില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.എല്ലാം പ്രൗഢിയോടും പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി ഇന്ന് അവഗണനയുടെ ബാക്കിപത്രമായി തീര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: