മലയിന്‍കീഴ്: മാറനല്ലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസും എല്‍ഡിഎഫും കൂട്ടുകൂടിയതോടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ നല്കിയ അവിശ്വാസം വിജയിച്ചു. ഇടത് വലത് ധാരണയനുസരിച്ച് ഇരു വിഭാഗത്തിലേയും അംഗങ്ങള്‍ അവിശ്വാസത്തില്‍ ബിജെപിക്കെതിരെ വോട്ടുചെയ്യുകയായിരുന്നു.
ബിജെപിയാണ് മാറനല്ലൂര്‍ പഞ്ചായത്തില്‍ ഭരണം കയ്യാളിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കുമാരി പി.എസ് മായ, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ്, എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസം നല്‍കിയത്.
21 അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി 8, കോണ്‍ഗ്രസ് 8, സിപിഎം 4, സിപിഐ 4 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ സിപിഎം കുറച്ച് നാളുകളായി ശ്രമിക്കുകയായിരുന്നു. അതിനവര്‍ കോണ്‍ഗ്രസിന്റെ സഹായം തേടി. കോണ്‍ഗ്രസിലെ അഷറഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ നല്കിയ അവിശ്വാസത്തിന്മേലായിരുന്നു രാവിലെ വോട്ടെടുപ്പ്. കോണ്‍ഗ്രസിലെ ഊരൂട്ടമ്പലം ഷിബുവും എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങളും പിന്തുണച്ചു. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിനെതിരെ സിപിഎം അംഗം ജോയി നല്കിയ അവിശ്വാസത്തില്‍ വോട്ടെടുപ്പ് നടന്നു. ശേഷിച്ച എല്‍ഡിഎഫ് അംഗങ്ങളും കോണ്‍ഗ്രസിലെ എട്ട് അംഗങ്ങളും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. അവിശ്വാസത്തോട് കോണ്‍ഗ്രസിലെ ആറ് അംഗങ്ങള്‍ വിയോജിച്ചെങ്കിലും ഇവര്‍ക്ക് ഡിസിസി വിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: