വൂഹാന്‍ (ചൈന): ഇന്ത്യയുടെ ഒൡമ്പിക് വെളളി മെഡല്‍ജേതാവ് പി.വി. സിന്ധു ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അതേസമയം പുരുഷ വിഭാഗത്തിന്റെ ഇന്ത്യയുടെ അജയ് ജയറാം രണ്ടാം റൗണ്ടില്‍ പുറത്തായി.
ഈ സീസണില്‍ മികച്ച പ്രകടനം തുടരുന്ന സിന്ധു രണ്ടാം റൗണ്ടില്‍ ജപ്പാന്റെ അയാ ഒഹോറിയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 21-14,21-15
ലോക മൂന്നാം നമ്പറായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ നേരിടും.
ആദ്യ റൗണ്ടില്‍ അഞ്ചാം സീഡായ ടിയാന് ഹൗവിയെ തകര്‍ത്തുവിട്ട ഇന്ത്യയുടെ അജയ് ജയറാം രണ്ടാം റൗണ്ടില്‍ അനായാസം കീഴടങ്ങുകയായിരുന്നു. ചൈനീസ് തായ്പേയിയുടെ സൂ ജന്‍ ഹോയാണ് അജയ് ജയറാമിനെ തോല്‍പ്പിച്ചത്. സ്കോര്‍:21-19,21-10.മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര- എന്‍.സിക്കി സഖ്യം ഒന്നാം സീഡായ ഴാങ്ങ് സിവീ – ചെന്‍ ക്വിംഗ്ചെന് ടീമിനോട്് തോറ്റു. സ്കോര്‍ 15-21,21-14,16-21
വനിതകളുടെ ഡബിള്‍സില്‍ സിക്കി- അശ്വതി പൊന്നപ്പ ടീം ദക്ഷിണ കൊറിയയുടെ ചീ യൂ ജംഗ് – കിം സോ ഇയോംഗ് സഖ്യത്തോട് തോറ്റു. സ്കോര്‍: 20-22,16-21.
പുരുഷന്മാരുടെ ഡബിള്‍സില്‍ മനു അത്രി- ബി. സുമീത് റെഡി ടീമിനെ ചൈനയുടെ അഞ്ചാം സീഡായ ഫു ഹെയ്ഫെംഗ് – ഴാങ്ങ്് നാന് ടീം പരാജയപ്പെടുത്തി. സ്കോര്‍:21-9,21-18
പ്രതികരിക്കാൻ ഇവിടെ എഴുതുക: