കരുനാഗപ്പള്ളി: എം.ടി വാസുദേവന്‍നായരുടെ രണ്ടാം ഊഴ ത്തെ ആരും എതിര്‍ത്തിട്ടില്ലെന്നും എന്നാല്‍ രണ്ടാം ഊഴത്തെ മഹാഭാരതമായി ചിത്രീകരിക്കുന്നതാണ് എതിര്‍ക്കേണ്ടതെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം. ഓച്ചിറ മേമന കോലെടുത്തുകാവ് ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തിരിതെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മം നിലനില്ക്കാന് എക്കാലവും നിലനിന്നിരുന്ന പുരാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇത് ഇടവരും. ഇത് ഭാരതത്തിന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും പൈതൃകത്തെയുംപറ്റി തെറ്റായ ചിന്തകള്‍ ജനങ്ങളില്‍ വളര്‍ത്താനെ ഉപകരിക്കൂ. ഏറെ പ്രതിസന്ധികള്‍ നേരിട്ടിട്ടും’ഭാരതത്തിന്റെ സത്വം നിലനില്‍ക്കുന്നത് ഇത്തരം പുരാണങ്ങളില്‍കൂടിയും ഇതിഹാസങ്ങളില്‍ കൂടിയുമാണ്. അപ്പോള്‍ അതിന്റെ സ്വത്വത്തെ വികലമായി ചിത്രീകരിക്കുന്നത് എതിര്‍ക്കുമെന്നും ഭാര്‍ഗവറാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: