കരുനാഗപ്പള്ളി: കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് സംഘ് കരുനാഗപ്പള്ളി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ അന്‍സാറിനെ സിഐടിയു തൊഴിലാളികള്‍ ആക്രമിച്ചു.
കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവറായ അന്‍സാര്‍ കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകനുമായി ബസ്സ്റ്റാന്റില് സംസാരിച്ചുനില്‍ക്കെ പ്രവീണ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കാരണം കൂടാതെ മര്‍ദ്ദിക്കുകയും, തടഞ്ഞു വയ്ക്കുകയുമായിരുന്നു. മര്‍ദ്ദനവിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ ബിഎംഎസിന്റെ മേഖലാ സെക്രട്ടറി സുധീഷ്, രാജന്, പ്രമോദ് എന്നിവരെയും സിഐടിയു അക്രമികള്‍ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു.
പോലീസ് എത്തിയാണ് അവരെ മോചിപ്പിച്ചത്. സിഐടിയു തൊഴിലാളിയായിരുന്ന അന്‍സാര്‍ കായംകുളം ഡിപ്പോയില്‍ നിന്നും സ്ഥലംമാറി കരുനാഗപ്പള്ളിയില്‍ എത്തിയതിനുശേഷം യൂണിയന് പ്രവര്‍ത്തനം ശക്തമാകുകയും സിഐടിയു ഉള്‍പ്പെടെ ഇതരസംഘടനകളില് നിന്നും നിരവധി തൊഴിലാളികള്‍ ബിഎംഎസ് യൂണിയനില്‍ ചേര്‍ന്നു. തങ്ങളുടെ അണികള്‍ ദേശീയപ്രസ്ഥാനമായ ബിഎംഎസിലേക്ക് ചേക്കേറുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സിഐടിയുക്കാര്‍ അക്രമം നടത്തിയത്. അക്രമത്തില്‍ പരിക്കേറ്റ അന്‍സാറിനെ കരുനാഗപ്പള്ളി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീണ്‍ ബാബു, അനില്‍, രംജിത്ത് തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: