ന്യൂദല്‍ഹി: പ്രതിരോധ സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നത് സംബന്ധിച്ചുള്ള നയം ഉടനെ പ്രഖ്യാപിക്കുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതിലൂടെ ഹൈടെക് സംവിധാനങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ സമീപിക്കുന്ന അവസ്ഥയ്ക്ക് കുറവുണ്ടാക്കാന്‍ സാധിക്കും. കോണ്‍െഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ വലിയ ആയുധ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.8ശതമാനം പ്രതിരോധ മേഖലക്കാണ് ചെലവഴിക്കുന്നത്. ഇതില്‍ 70 ശതമാനവും പ്രതിരോധ ഉപകരണങ്ങള്‍ക്കായിട്ടാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിന് മാറ്റം ഉണ്ടാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: