ഹരിബാബു
മൂലമറ്റം: പുള്ളിക്കാനത്തിന് സമീപം ഇടികുന്നില് സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശുകള്‍ സ്ഥാപിച്ചു. വെള്ളൂക്കുന്നേല്‍ കുടുംബത്തില്‍പ്പെട്ട ഉണ്ണികുഞ്ഞ് എന്നയാളാണ് 15 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശിന്റെ മറവില്‍ പ്രദേശത്ത് ആധിപത്യമുറപ്പിക്കാന്‍ ശ്രമം നടത്തുന്നത്. ഈ ഭാഗത്ത് സര്‍ക്കാര്‍ വക 200 ഹെക്ടര്‍ തരിശ് നിലത്തിന്റെ ഭാഗമായ പ്രദേശമാണ് കൈയ്യേറിയിട്ടുള്ളത്.15 കുരിശുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ വലിയ കുരിശ് കഴിഞ്ഞ ദിവസമാണ് സ്ഥാപിച്ചത്.സംഭവമറിഞ്ഞ് തഹസീല്‍ദാരുടെ നേതൃത്യത്തില്‍ സ്ഥലത്തെത്തി സ്റ്റോപ്പ് മൊമ്മോ നല്കി. ഡെപ്യൂട്ടി തഹസീല്‍ദാരും ഇലപ്പള്ളി വില്ലേജ് ഓഫീസര്‍ മുരളീധരനും സംഘത്തിലുണ്ടായിരുന്നു. കുരിശ് വെച്ച സ്ഥലത്തേക്ക് വിശ്വാസികളെ സംഘടിപ്പിച്ച് മല കയറ്റം നടത്തുവാനുള്ള നീക്കം നടത്തുന്നതിനിടെയാണ് റവന്യൂ സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായത്. കൈയ്യേറിയ പ്രദേശത്ത് മലയിഞ്ചിയും, ഏലവും കൃഷി ചെയ്തിട്ടുണ്ട്. കുരിശിനെ മറയാക്കി വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറുവാനുള്ള നീക്കമാണ് ഉണ്ണി കുഞ്ഞ് ജോര്‍ജ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: