കൊച്ചി: ഇരുപത്തിയഞ്ച് ലക്ഷം മഴക്കുഴികള്‍, 10 ലക്ഷം വൃക്ഷത്തൈ നടല്‍, ബിജെപി കേരള ഘടകത്തിന്റെ ജലസ്വരാജ് പദ്ധതി വന്‍ ജനകീയ പദ്ധതിയാകുന്നു. മഴക്കുഴി നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം മെയ് നാലിന് പറവൂരിലെ ഏഴിക്കരയില്‍ കേന്ദ്രകൃഷിസഹമന്ത്രി സുദര്ശന് ഭഗത് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്താകെ 25 ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. 18,000 ബൂത്തുകള്‍ കേന്ദ്രീകരിച്ച് അതത് ദേശത്തെ സാധ്യതയും സംഘടനാശേഷിയും അടിസ്ഥാനമാക്കി വൃക്ഷത്തൈ വിതരണം നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന വീടുകളിലായിരിക്കും മരത്തൈ നടുക. അവ സംരക്ഷിക്കുമെന്ന ഉറപ്പാണ് വീടുകള്‍ തിരഞ്ഞെടുക്കുന്ന മാനദണ്ഡം.
പദ്ധതിയുടെ പ്രചരണത്തിന് സുഗതകുമാരി രചിച്ച തീംസോങ് മെയ് രണ്ടിന് എറണാകുളത്ത് പ്രകാശനം ചെയ്യും. എം. കെ. അര്ജ്ജുനന് സംഗീതം നല്കി കാവാലം ശ്രീകുമാര്‍ പാടിയതാണ് പാട്ട്.
ജൂണ്‍ അഞ്ചുമുതല്‍ 15 വരെയാണ് വൃക്ഷത്തൈ നടീല്‍. ജലസ്വരാജിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നൂറിലേറെ ജലാശയങ്ങള്‍ കുടിവെള്ള ഉപയോഗത്തിന് ഇതിനകം സജ്ജമാക്കി. പാലക്കാട് ചിറ്റൂര്പുഴയില് തുടര്‍ച്ചയായ 10 ദിവസത്തെ ശുചീകരണപ്രവര്‍ത്തനം നടത്തി. കാഞ്ഞിരപ്പള്ളിയില്‍ നടന്ന ജലപാര്‍ലമെന്റ് ഏറെ ശ്രദ്ധേയമായി. കൊല്ലം ശാസ്താംകോട്ടയിലാണ് ബിജെപിയുടെ ജലസ്വരാജ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: