കോഴിക്കോട്: നവരസ ങ്ങളും അതിനുമപ്പുറത്തെ രസങ്ങളുമായി ഭാവ പകര്‍ച്ചയുടെ രസസമ്മേളനം പാ ണ്ടന് പൂച്ചയുടെയും, കരിമ്പൂച്ചയുടെയും, കുറിഞ്ഞിപൂച്ചയുടെയും മുഖങ്ങളില്‍ നിറഞ്ഞുനിന്നു. നിരവധി ശബ്ദം മാത്രമല്ല നിരവധി ഭാവങ്ങളും പൂച്ചകള്ക്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന് എടക്കണ്ടിയുടെ കാറ്റ് ഒ നയന്റി നയന്‍ ലൈവ്സ് ചിത്രപ്രദര്‍ശനം. ഒന്നല്ല ഒമ്പതല്ല, 99 പൂച്ചജീവി തങ്ങ ളെ കാന്‍വാസില്‍ വരച്ചിടുക യാണ് ചിത്രകാരന് . ആര്ട്ട്ഗാ ലറിയില്‍ നടന്ന പ്രദര്‍ശന ത്തില്‍ പൂച്ചകളുടെ ആരും കാണാ ജീവിതചിത്രങ്ങള്‍ കാണാം. പൂച്ചകളുടെ നവര സഭാവങ്ങളാണ് ആദ്യം പ്രദര് ശിപ്പിച്ചിട്ടുള്ളത്. മുത്തശ്ശികഥ കളിലും മറ്റും കാണുന്ന പൂച്ചചിത്രങ്ങള്ക്കൊപ്പം അമ്മ പ്പൂച്ച കുഞ്ഞിന് പാലു കൊടു ക്കുന്നതും, പൂച്ച നൃത്തം ചെ യ്യുന്നതും വ്യായാമം ചെയ്യു ന്നതുമെല്ലാം ചിത്രകാരന്റെ സൃഷ്ടികളില്‍പ്പെടുന്നു. വളര്‍ത്തുമൃഗങ്ങളില്‍ അര്‍ഹി ക്കുന്ന പരിഗണന ലഭിക്കാതെ പോയ പൂച്ചകളുടെ ദുഖം വരച്ചിടുകയാണ് സുധാകരന്. ആധുനിക സമൂഹം മൃഗ വിരോധിക ളായതിനെതി രെയുള്ള പ്രതിഷേധമാണ് ചിത്രങ്ങളിലൂടെ പ്രകടിപ്പി ക്കുന്നതെന്ന് അദ്ദേഹം പറ യുന്നു. ചിത്രങ്ങള്‍ക്കൊപ്പം പൂച്ചകളെക്കുറിച്ചുള്ള അറി വുകളും പഴമൊഴികളും കാഴ്ചക്കാരുടെ അറിവിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജലച്ഛായം കൊണ്ടും അക്രിലികിലും തീര്‍ത്ത 50 ചിത്രങ്ങള്‍ കൂടാതെ ഗ്ലാസ്, മരം, ചിരട്ട എന്നിവയില്‍ തീര്‍ത്ത ചില ശില്പങ്ങളും പ്രദര്‍ശിപ്പിച്ചി ട്ടുണ്ട്. പൂച്ചയെ എറെ ലാളിച്ചിരുന്ന മലയാളികള്‍ ഇന്ന് അവയെ കണ്ടാല്‍ കല്ലെടുത്തെറിയുകയാണ്, ഇങ്ങിനെയൊരു പൂച്ച വിരോധം എങ്ങിനെ വന്നു അറിയില്ല. ടോം ആന്‍ഡ് ജെറിയിലെ പൂച്ചയെ മാത്രം കണ്ടുവളര്‍ന്ന മക്കള്‍ക്ക് മാതാപിതാക്കള്‍ തീര്‍ച്ചയായും കാണിച്ചു കൊടുക്കണം ഇ പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: