ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങള്‍ . ജൂണ്‍ ഒന്ന് മുതല്‍ നറുക്കെടുക്കുന്ന ടിക്കറ്റുകളില്‍ ആറ് പുതിയ സുരക്ഷാ മാനദണ്ഡങ്ങളാകും ഉള്‍പ്പെടുത്തുക. ഇതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിഡിറ്റുമായി കരാറില്‍ ഒപ്പുവയ്ക്കാന്‍ ഉത്തരവായി.ാഗ്യക്കുറി 8,000 കോടി രൂപ വിറ്റുവരവുള്ള ബിസിനസാണ്.
സൂക്ഷ്മ അക്ഷരങ്ങള്‍ അച്ചടിച്ചു ചേര്‍ക്കുക, സങ്കീര്‍ണ്ണമായ പാറ്റേണുകള്‍ ചേര്‍ക്കുക, കോപ്പി എടുക്കാന്‍ ശ്രമിച്ചാല്‍ ഫെയ്ക്/കോപ്പി/വോയ്ഡ് എന്നിങ്ങനെയുള്ള മുന്നറിയിപ്പുകള്‍ തെളിയുന്ന വിദ്യ, പ്രത്യേക സങ്കേതം ഉപയോഗിച്ച് ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ലോഗോ/ഇമേജ്/ടെക്സ്റ്റ് അച്ചടിച്ച് ചേര്‍ക്കുക, പ്രത്യേക രീതിയില്‍ നോക്കിയാല്‍ മാത്രം കാണുന്ന, പകര്‍ത്താന്‍ കഴിയാത്ത സ്ട്രിപ്പുകള്‍ ഉള്‍ക്കൊള്ളിക്കുക, പകര്‍ത്തല്‍ സാദ്ധ്യമല്ലാത്ത റിലീഫ് ഡിസൈന്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍.
ഇതിനായി ഭാഗ്യക്കുറി വകുപ്പില്‍ ഒരു ഡിസൈന്‍ ലബോറട്ടറി സ്ഥാപിക്കും. ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസ് അധികാരികള്‍ക്കും ഫോറന്‍സിക് വിദഗ്ദ്ധര്‍ക്കും ഏജന്റുമാര്‍ക്കും ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഒന്നിന് നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ മുതല്‍ ഈ മാനദണ്ഡങ്ങള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: