കൊച്ചി: ശിശുക്ഷേമ സംരക്ഷണ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ എറണാകുളം ശിശുക്ഷേമസമിതിയുടെ അദ്ധ്യക്ഷനും അംഗങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കുട്ടികളുടെ സംരക്ഷണം ബന്ധുക്കള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ കൈമാറുന്നത് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവുകള്‍ പാസാക്കുന്നത് ശ്രദ്ധയോടെയല്ലെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി, എറണാകുളം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായി അനേ്വഷിക്കണമെന്ന് കമ്മീഷന് ഉത്തരവിട്ടു. അനേ്വഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം എറണാകുളം ക്യാമ്പ് കോര്‍ട്ടില്‍ ഹാജരാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. കമ്മിറ്റിയുടെ പല ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കാറുണ്ടെന്നും കമ്മീഷന് ചൂണ്ടികാണിച്ചു. സുപ്രീംകോടതിയും രാജ്യത്തെ വിവിധ ഹൈക്കോടതികളും പാസാക്കിയിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനം പോലും അവഗണിച്ചാണ് കമ്മിറ്റി ഉത്തരവുകള്‍ പാസാക്കുന്നത്.
ജനസേവാ ശിശുഭവന്റെ സംരക്ഷണയിലുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയെ പിതാവിന് കൈമാറിയ സംഭവം ഒടുവിലത്തെ ഉദാഹരണമാണെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: