പാലക്കാട്: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. സയന്റെ ഭാര്യയും മകളും അപകടത്തിനു മുന്‍പേ തന്നെ മരിച്ചിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
സയന്റെയും ഭാര്യ വിനുപ്രിയയുടെയും മകള്‍ നീതുവിന്റെ കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലപാതക സാധ്യതകളിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സയനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ പാലക്കാട് കണ്ണാടിയില്‍ നടന്ന അപകടത്തിലാണ് സയന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സയന്റെ ഭാര്യയും മകളും മരിച്ചിരുന്നു. സയന് ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരില്‍ ചികിത്സയിലാണ്. കോയമ്പത്തൂരില്‍ ഒരു ബേക്കറിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.
കേസിലെ ഒന്നാം പ്രതി സേലം സ്വദേശി കനകരാജന് കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പ്രതി കെ.വി സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ജയലളിതയുടെ എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്. ഇയാളെ മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: