കുന്നംകുളം: ചരിത്ര പ്രസിദ്ധമായ കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ആറാട്ടോടെ തുടക്കമായി. അസുരന്മാരെ നിഗ്രഹിക്കാനെത്തുന്ന ഭദ്രകാളിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തിന് ചുറ്റും നൂറ് കണക്കിന് പറവെച്ച് ഭക്തര്‍ ഭഗവതിയെ വരവേറ്റു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ഷേത്രത്തിലെ പൂരം.
വിശേഷപൂജകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ട് ദേശത്തട്ടാന് താലിയും ദേശപ്പണിക്കര്‍ നൂലും സമര്‍പ്പിച്ചതോടെ ഭഗവതി ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിന് എഴുന്നള്ളി. ആറാട്ടിന് ശേഷം കൊമ്പന് അക്കിക്കാവ് കാര്‍ത്തികേയന്റെ പുറത്തേറി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. ക്ഷേത്രത്തിന് ചുറ്റും പറവെച്ച് തട്ടകത്തുള്ളവര് ഭഗവതിയെ സ്വീകരിച്ചു. പൂരം വരെ തട്ടകത്തെ പറയെടുപ്പ് ആരംഭിക്കും .
യുദ്ധത്തിനൊരുങ്ങുന്ന ഭഗവതിയുടെ പടപ്പുറപ്പാടിന്റെ ഭാഗമായി ക്ഷേത്രത്തില്‍ കുതിരവേലകള് ആഘോഷിക്കും. പൂര ദിവസമായ വെള്ളിയാഴ്ച ഉച്ചയോടെ ദേശക്കാരുടെ എഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. ദേശം ചുറ്റി വൈകീട്ട് ഇവ ക്ഷേത്ര പരിസരത്ത് കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരക്കും. കൂട്ടിയെഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആദ്യം ദാരികരും പിന്നീട് കാളിയും ക്ഷേത്രപരിസരത്ത് എത്തും. തേരിലേറി മതിലകത്തേക്ക് പട നയിക്കുന്ന കാളിയും ദാരികരും മതിലകത്ത് വെച്ച് സംവാദം നടക്കും . പേടിച്ചോടുന്ന ദാരികന് മായയില്‍ മറയുന്ന സങ്കല്പ്പത്തോടെ പകല്‍പ്പൂരം സമാപിക്കും.
ഇന്നലെ പുലര്‍ച്ചെ പാലയ്ക്കല്‍ കാവിലെത്തുന്ന ഭഗവതിയെ കാളിയും ദാരികനും പറവെച്ച് സ്വീകരിക്കും. ക്ഷേത്രത്തിലേക്ക് തേരിലേറി വരുന്ന ഇരുവരും മതിലകത്ത് വെച്ച് ആദ്യം സംവാദം നടക്കും. യുദ്ധത്തില്‍ പേടിച്ചോടുന്ന ദാരികനെ വധിക്കുന്നതിന് സമാനമായി ദാരിക കിരീടവുമായി കാളി മടങ്ങുന്നതോടെയാണ് പൂരത്തിന് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: