ചേര്‍ത്തല: ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. മന്ത്രധ്വനികളാല് മുഖരിതമായി നാട്. എസ്എന്‍ഡിപി യൂണീയന് ഓഫീസ് അങ്കണത്തില്‍ യജ്ഞാചാര്യന്‍ സ്വാമി സച്ചിതാനന്ദയെ പൂര്‍ണ കുംഭം നല്കി സ്വീകരിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് സത്രവേദിയില്‍ നിന്ന് ആരംഭിച്ച ദിവ്യ ജ്യോതി പ്രയാണം നഗരം ചുറ്റി യജ്ഞശാലയില്‍ എത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ മുതല്‍ ജനലക്ഷങ്ങളാണ് എത്തിയത്. യജ്ഞശാലയില്‍ കാണിക്ക സമര്‍പ്പിക്കാനായി അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സത്രം ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധനാന്ദ അദ്ധ്യക്ഷനായി. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന് ദീപപ്രകാശനം നടത്തിയ ചടങ്ങില്‍ യജ്ഞാചാര്യന്‍ സ്വാമി സച്ചിതാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അസ്പര്‍ശാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നിര്‍ധനരായ രണ്ട് പെണ്‍കുട്ടികളുടെ വിവാഹം ഇതോടനുബന്ധിച്ച് നടന്നു. യോഗം പ്രസിഡന്റ് ഡോ. എം. എന്‍. സോമന് വധുവരന്മാരെ ആശീര്‍വദിച്ചു.
യൂത്ത്മൂവ്മെന്റ് യൂണിയന് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച ഭവനത്തിന്റെ താക്കാല്‍ ദാനം യോഗം ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്മാന് കെ. പി. നടരാജന് ധ്യാന സന്ദേശം നല്കി. ജനറല്‍ കണ്‍വീനര്‍ കെ.കെ. മഹേശന്, വി.എം. പുരുഷോത്തമന്, പി.എസ്.എന്‍. ബാബു, പി.ടി. മന്മഥന്, കെ.കെ. പുരുഷോത്തമന്, പി.കെ. ധനേശന്‍, കെ.വി. സാബുലാല്‍, പി.കെ. സുരേന്ദ്രന്, പി.എന്‍. നടരാജന്, കെ.എല്‍. അശോകന്, വി.എന്‍. ബാബു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്വാമി സച്ചിതാനന്ദ ദിവ്യ പ്രബോധനം നടത്തി. വൈകിട്ട് തൃപ്രയാര്‍ കളിമണ്ഡപം അവതരിപ്പിച്ച ഗുരുദേവ മഹാത്മ്യം കഥകളി അരങ്ങേറി.
ഇന്ന് രാവിലെ ഒന്‍പതിന് ദിവ്യജ്യോതി ദര്‍ശനം, സമൂഹ പ്രാര്‍ത്ഥന, ഉച്ചയ്ക്ക് 2.30ന് ദിവ്യപ്രബോധനം, വൈകിട്ട് 5.10 ന് ദൈവദശകത്തിന്റെ ദൃശ്യാവിഷ്ക്കാരം. സമാപന ദിനമായ നാളെ രാവിലെ ഒന്‍പതിന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 9.30 ന് ദിവ്യജ്യോതിസ് ദര്‍ശനം, 10ന് ദിവ്യ പ്രബോധനം,12ന് സര്‍വൈശ്വര്യപൂജ, 4.30ന് യജ്ഞപ്രസാദ വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: