അമ്പലപ്പുഴ: ഭൂമിയെ മോചിപ്പിക്കാന്‍ ഭഗവാന് തെരഞ്ഞെടുത്തത് ഭൂമിയുടെ ഗന്ധം അറിയുന്ന വരാഹത്തെ തന്നെയെന്ന് സ്വാമി അശേഷാനന്ദ. ഭാഗവത സത്രവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാന് അവതരിക്കുന്ന ശരീരങ്ങളില്‍ ഉച്ചനീചത്വങ്ങള്‍ ദര്‍ശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞത്.
ഭൂമിയെ അപഹരിച്ച ഹിരണ്യാക്ഷന് ഭഗവാനെ കാട്ടുപന്നിയുടെ രൂപത്തിലാണ് കണ്ടത്. എന്നാല്‍ ഭഗവാനെ അറിയുന്നവര്‍ യജ്ഞവരാഹമൂര്‍ത്തി എന്നാണ് വരാഹത്തെ വിശഷിപ്പിച്ചത്. വരാഹം എന്നും സഞ്ചരിക്കുന്നത് ഭൂമിയുടെ ഗന്ധം ശ്വസിച്ചാണ്. ഇന്നും ഭഗവാന്റെ മഹത്വം അറിയാത്തവര്‍ അസുരന്മാരായിത്തന്നെയാണ് ജീവിക്കുന്നത്. പണത്തിനുവേണ്ടി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ വരെ യുവതലമുറ എത്തപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണെന്ന് സ്വാമി പറഞ്ഞു.
ഭാഗവതസത്രത്തിന് തിരക്കേറുകയാണ്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് പ്രഭാഷണങ്ങള്‍ കേള്‍ക്കാനെത്തിയത്. വിവിധ വിഷയങ്ങളില്‍ എന്‍.വി. നമ്പ്യാതിരി, സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, വെണ്മണി കൃഷ്ണന് നമ്പൂതിരി, ശോഭനാ രവീന്ദ്രന്, ജയകൃഷ്ണന്, അമ്പലപ്പുഴ സുകുമാരന്‍ നായര്‍, ഹരിശങ്കര്‍, സ്വാമി അശേഷാനന്ദജി എന്നിവര്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു.
വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മുംബൈ ചന്ദ്രശേഖരവര്മ്മയുടെ സത്സംഗ മഹിമയും ഇടപ്പള്ളി ഗായത്രി ഭജനമണ്ഡലിയുടെ ഭജനയും നടന്നു. സത്രത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 8 മുതല്‍ പ്രഭാഷണങ്ങള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: