കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ശിക്കാരി ശംഭുവാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം. കെ. മുനീര്‍ എംഎല്‍എ. പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കാലിക്കറ്റ് പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ യുഡിഎഫിന് പേടിയുണ്ടോ എന്ന ചോദ്യത്തോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ അംഗീകാരം ശിക്കാരി ശംഭുവിനെ പോലെ മുഖ്യമന്ത്രിയില്‍ വന്നുപെടുകയാണ്. അദ്ദേഹത്തിന് ഉദ്യോഗസ്ഥരെ തന്നെ പേടിയാണ്. പറയും പോലെ ഇരട്ടച്ചങ്കനല്ല, ഒന്നുമില്ലാത്തവനാണ്.കെ.എം. മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല. അദ്ദേഹം മുന്നണിയിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമേയുള്ളു.
മാണി വരുന്നകാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സംസ്ഥാനസര്‍ക്കാര്‍ ദുര്‍ബലമാകുന്നതിനാലാണ് ജുഡീഷ്യറിയ്ക്ക് ഇടപെടേണ്ടിവരുന്നത്. പോലീസ് ചിലയിടങ്ങളില്‍ അമിത ഇടപെടല്‍ നടത്തുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ നിഷ്ക്രിയമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ നിഷ്പ്രഭമാക്കി കോടതിയും ഇടപെടുകയാണ്.
ഭരണനിര്‍വ്വഹണത്തില്‍ സര്‍ക്കാര്‍ ദുര്‍ബലമാവുമ്പോള്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ അനിവാര്യമാണ്. അതാണ് സെന്‍കുമാറിന്റെയും മന്ത്രി മണിയുടെയും അടക്കമുള്ള കാര്യങ്ങളില്‍ ഉണ്ടായത്. റവന്യൂ മന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രി മാണിയുടെ വേണ്ടാത്തരങ്ങള്‍ തിരുത്തുന്നതിനു പകരം അത് പേറാനാണ് മുഖ്യമന്ത്രി താല്പര്യം കാണിക്കുന്നത് – മുനീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: