കാസര്‍കോട്: മുസ്ലിം ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പാലക്കാട് യാക്കര സ്വദേശി ബസ്റ്റിന് വിന്‍സെന്റ് (യഹ്യ-25) അമേരിക്കന്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടതായി കാസര്‍കോടുള്ള പൊതുപ്രവര്ത്തകന് ബി.സി.എ. റഹ്മാന് വാട്സാപ്പ് സന്ദേശം ലഭിച്ചു.
ബസ്റ്റിന് മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസെര്‍ച്ച് സെന്ററിന്റെ ചുമതല വഹിക്കുകയാണ്. ഇതോടെ ഐഎസില്‍ ചേര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. രണ്ട് കാസര്‍കോട് സ്വദേശികള്‍ മുമ്പ് മരിച്ചിരുന്നു.സ്കൂള്‍ പഠനകാലം മുതല്‍ കൂട്ടുകാരായ തമ്മനം പള്ളത്ത് വീട്ടില്‍ ജേക്കബിന്റെ മകള്‍ മെറിനെ, വിവാഹം കഴിച്ച് ഇയാള്‍ മതം മാറ്റി. മെറിനും യഹ്യയുടെ കൂടെ അഫ്ഗാനിസ്ഥാനിലുള്ള ഐഎസ് കേന്ദ്രത്തിലായിരുന്നു.
ഞങ്ങള്‍ ജൂതനെന്ന് കരുതുന്ന യഹ്യ അമേരിക്കന്‍ കാഫീറുകളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് തൃക്കരിപ്പൂര്‍ സ്വദേശി അഫ്താഖ് മജീദ് അയച്ച് സന്ദേശത്തില്‍ പറയുന്നത്. യുദ്ധമുന്നണിയില്‍ വച്ചായിരുന്നു സംഭവമെന്നും സന്ദേശത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: