ന്യൂദല്‍ഹി: തീരത്തു നിന്നും അല്‍പ്പം അകലെ കടലില്‍ കാറ്റാടികള്‍ സ്ഥാപിച്ചുകൊണ്ടു ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളില്‍ ഇന്ത്യ പര്യവേഷണം നടത്തുമെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. ക്ലീന്‍ എന്‍ജി പോര്‍ട്ട്ഫോളിയോ വികസിപ്പിക്കാന്‍ സന്നദ്ധരായിട്ടുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ ഉല്‍പ്പാദകരെ ഈ വിഭാഗത്തിലേക്ക് കൊണ്ടുവരുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
കാറ്റില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പാദനം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതോടെ വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ പാരമ്പര്യേതര ഊര്‍ജത്തിന്റെ പങ്ക് വര്‍ധിക്കും. രാജ്യത്ത് ഖനനം ചെയ്യുന്ന കല്‍ക്കരിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. നിലവില്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഊര്‍ജ നിലയങ്ങളെ പ്രാദേശിക കല്‍ക്കരിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നവീകരിക്കുന്നതിന് പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ‘ആഗോളവല്‍ക്കരണത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: