മുഹമ്മ: വേമ്പനാട്ടുകായലില്‍ മത്സ്യ സമ്പത്ത് കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ കായലില്‍ കരിമീന്‍ കൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതോടൊപ്പം നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മത്യ ബന്ധനം കര്‍ശനമായി നിരോധിക്കാന്‍ കായലില്‍ പെട്രോളിങ് നടത്താന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചു.
വര്‍ഷങ്ങളായി വേമ്പനാട്ടുകായലില്‍ ഫിഷറീസ് വകുപ്പിന് ബോട്ടില്ലാത്തതിനാല്‍ പെട്രോളിംഗ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ കായലില്‍ നിരോധിച വലകളുടെ മത്സ്യ ബന്ധനം പെരുകുകയും പരമ്പരാഗത മത്സ്യ തൊഴിലാളികളും അനധികൃത മത്സ്യ ബന്ധനക്കാരും സംഘര്‍ഷം പതിവായിരുന്നു. അടക്കം കൊല്ലി,ഊന്നിവലകള്‍,ചീനവല(കമ്പവല)വിഷംകലക്കി മത്സ്യ ബന്ധനം എന്നിവ വര്‍ധിച്ചിരുന്നു. ഇതോടെ കായലിലെം മത്സ്യ പ്രജനനത്തില്‍ ഭീഷണിയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവണ്മെന്റിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പെട്രോളിങിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ജൂണ്‍,ജൂലൈ മാസങ്ങള്‍ മത്സ്യ പ്രജനന കാലമായതിനാല്‍ ബോട്ട് എത്തിയില്ലെങ്കില്‍ വാടകയ്ക്കെടുത്ത് നടപടി സ്വീകരിക്കുമെന്നും പൊലീസ് സഹായവും തേടുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: